Friday, May 23, 2008

നട്ടെല്ലില്ലാത്ത പെരും കള്ളന്‍....




ഈയിടെ ബാലഭൂമി വായിച്ചപ്പോളാണ് നട്ടെല്ലില്ലാ‍ത്ത ജീവികളില്‍ ഏറ്റവും വമ്പന്‍ ഒരു പാവം ഞണ്ട് ആണെന്നു മനസ്സിലായത്.ഇവന്‍ ഒരു കായകുളം കൊച്ചുണ്ണി തന്നെ !! ഇവന്റെ പേരു നോക്കൂ...റോബര്‍ ക്രാബ് !!!! നല്ല പേര് അല്ലേ ? ഇവന്‍ ഏറ്റവും കൂടുതല്‍ മോഷ്ടിക്കുന്നതു നമ്മുടെ തേങ്ങ ആയതു കൊണ്ട് ഇവനു ഒരു ഇരട്ടപ്പേരു കൂടി ഉണ്ട്..കോക്കനട്ട് ക്രാബ് അഥവാ തേങ്ങാക്കള്ളന്‍.

ശാന്തസമുദ്രത്തിന്റെയും ഇന്ഡ്യന് മഹാസമുദ്രത്തിന്റെയും തീരങ്ങളില്‍ ആണ് ഈ പെരുംകള്ളന്‍ കൂടുതല്‍ കാണപ്പെടുന്നത്.ഈ ഭീമസേനനു ഏകദേശം 75 സെന്റി മീറ്റര് നീളവും 4 കിലോയോളം ഭാരവും ഉണ്ടാവും.ഇവന്റെ പ്രധാന പണി കടല്‍ക്കരയില് ഉള്ള തെങ്ങില് കയറി ഇളം കരിക്കു തുരന്നു തിന്നുകയാണ്.പിന്നെ കൈയില് ഒതുങ്ങുന്ന എന്തു സാധനം കണ്ടാലും എന്റെ സ്വഭാവമാണ്..അടിച്ചു മാറ്റല്...

ഇവനെ കുറിച്ചു കൂടുതല്‍ അറിയണോ ? ഇവിടെ നോക്കൂ..

ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിള്‍

Sunday, May 18, 2008

ഒരു യാത്രയുടെ സ്മരണക്ക്

19 വര്‍ഷങ്ങള്‍ക്കു മുന്‍പു ഞാന് അധ്യാപക വിദ്യാര്‍ഥിനി ആയിരുന്ന കാലം. കൂടെ പഠിച്ചിരുന്നവര് മിക്കവാരും പേരു മറ്റു ജില്ലകളില് നിന്നും ഉള്ളവര് ആയിരുന്നു..അവര്‍ക്കു വീട്ടില് നിന്നു പിരിഞ്ഞു നില്‍ക്കുന്നതിന്റെ വിഷമം മാറുന്നതു ഞങ്ങളുടെ വീട്ടില് വരുമ്പോള് ആയിരുന്നു..എന്റെ ഒരു സഹപാഠി എന്റെ വീട്ടില് വന്നതിനു ശേഷം എഴുതിയ ഒരു കവിത ആണിത്..ഇന്നലെ പഴയ പുസ്തകങ്ങളും ബുക്കുകളും ഡയറിയും ഒക്കെ അടുക്കി വെക്കുന്നതിനിടയില് പഴയ ഒരു ബുക്കില് നിന്നും കിട്ടിയതാണ് ഇത്.പഴയ ഓര്‍മകളിലേക്കു ഒരു മടക്കയാത്ര..





ഓര്‍മ്മയില് തിരയുന്നൂ കഴിഞ്ഞ സായം കാലം
ഇന്നലെ കണ്ടൂ വീണ്ടും ഇന്നെന്നു തോന്നീടുന്നു
അലി തന് വിളി കേട്ടിട്ടുണരുന്നുറങ്ങുന്നൂ
പതിവായ് നിന് ഗ്രാമവും നിങ്ങളുമൊരു പോലെ

ഒറ്റവരിപ്പാതയാം വഴി തന്നരികിലായ്
ഒറ്റയായ് നില്പൂ ദൃശ്യ സുന്ദരം മരങ്ങളും
സമ്പന്ന സമൃദ്ധിയെ വിളിച്ചു പറയുന്നൂ
ഇമ്പത്തില് ഓളം തല്ലും ശീതള കുളങ്ങളും

താരിളം തളിര് തെന്നല് തരളിതമായ് പെയ്തു
പൊന്നിള്‍ം വെയില് വീണ്ടും പുല്‍കുന്നൂ സുദൃഡ്ഡമായ്
പൂവണിഞ്ഞൊരു കൊന്ന മരവും പൂതിയോടെ
പാലൊളി പകരുന്നൂ പൂങ്കരള് പുളക്കുവാന്

എത്തി നിന് പടിയിങ്കല് കത്തുന്ന മനസ്സോടെ
പുത്തനായ് തന്നെ നീയും ശീതോപചാരം ചെയ്തു
കൊഴിഞ്ഞൂ നിമിഷങ്ങള് വഴിഞ്ഞൂ നിമേഷങ്ങള്
കഴിഞ്ഞൂ വിശേഷമാം മധ്യാഹ്ന ഭക്ഷണവും

പച്ച വിരിച്ച പാടം പിച്ച വെച്ചാടീടുന്നു
വെറ്റിലക്കൊടിയെല്ലാം കാറ്റിലുലഞ്ഞീടുന്നു
അകലെ കാണായ് വന്നൂ പകലിന് വെളിച്ചത്തില്
അരുമയോടെ പാറും അരുമപ്രാവുകളെ

എത്തിയെന് സവിധത്തില് പറന്നൂ തത്തി തത്തി
ഓടിപ്പോയ് വീണ്ടും ദൂരെ പാടത്തിന് മുകളിലായ്
ചെളിയില് കുതിര്‍ന്നു കൊണ്ടവിടെ പണിയുന്നൂ
അളിയും മനസ്സോടെ പട്ടിണി പേക്കോലങ്ങള്

ഞാറെല്ലാം പറിക്കുന്നൂ കരിമണ്ണിളക്കുന്നൂ
ചോറ് മാത്രം മതിയെന്നു വദനം പറയുന്നൂ
കറുത്ത മെയ്യോ ചുടും വിയര്‍പ്പാല് കുതിരുന്നു
കറുകപ്പുല്ലിന് നാമ്പും വിളിച്ചു കരയുന്നൂ

ഒരു സങ്കീര്‍ത്തനം പോലൊഴുകും ജലം കാണാന്‍
പര സമ്മോദത്തോടെ നടന്നൂ മന്ദം മന്ദം
“തുരങ്കം കണ്ടോ “എന്നു തിരക്കി വന്നൂ നീയും
പരവശയായ് കണ്ടെന്നുറക്കെ പറഞ്ഞൂ ഞാന്‍

വിഷാദത്തോടെ വിട പറഞ്ഞൂ പുറപ്പെട്ടു
പനിച്ചയം സ്റ്റോപ്പിലേക്കുടനെ നടപ്പായി
തിരിഞ്ഞു തിരിഞ്ഞു ഞാന്‍ തിരിച്ചു നടക്കുമ്പോല്‍
ഇത്തിരി വെട്ടവും കെട്ടു നില്‍ക്കുന്നൂ തുമ്പപ്പൂക്കള്‍